ഭവന നിർമാണത്തിനും തൊഴിലുറപ്പ് പദ്ധതിക്കും മുൻതൂക്കം നൽകി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പാറശ്ശാല: ഭവന നിർമാണത്തിനും തൊഴിലുറപ്പ് പദ്ധതിക്കും മുൻതൂക്കം നൽകി 2018-19 സാമ്പത്തിക വർഷത്തെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പ്രസിഡൻറ് സലൂജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ആര്യദേവൻ ബജറ്റ് അവതരിപ്പിച്ചു. 139,67,34,962 രൂപ വരവും 139,51,34,962 രൂപ ചെലവും 16,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. ടൂറിസ്റ്റ് സാധ്യതയുള്ള പൊഴിയൂർ കേന്ദ്രീകരിച്ച പാർക്ക് നിർമിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. ഭവന നിർമാണമേഖലക്ക് ലൈഫ്മിഷൻ പദ്ധതിയിലൂടെ 20 ശതമാനം തുകയായ 1,05,11,200 രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 117,69,98,962 രൂപയും വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ 1.70 കോടി രൂപയും മൃഗസംരക്ഷണത്തിന് 40 ലക്ഷം രൂപയും വനിതകളുടെ ക്ഷേമത്തിനായി 85,72,000 രൂപയും കാർഷിക മേഖലക്ക് 25,51,840 രൂപയും കുട്ടികളുടെ ക്ഷേമത്തിനായി 50 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയിൽ 26 ലക്ഷം രൂപയും ജലസംരക്ഷണത്തിനായി 35 ലക്ഷം രൂപയും വൃദ്ധരുടെ സംരക്ഷണത്തിനായി ആശുപത്രിയിൽ പാലിയേറ്റിവ് കെയർ റൂം സ്ഥാപിക്കാൻ 6,29,000 രൂപയും ഭിന്നശേഷിക്കാർക്ക് 18,31,125 രൂപയും ആരോഗ്യ മേഖലയിൽ 45,29,000 രൂപയും കുടിവെള്ള പദ്ധതിക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. യുവജനക്ഷേമത്തിന് രണ്ടു ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിനായി 1,04,74,000 രൂപയും മത്സ്യമേഖലക്ക് ഒമ്പതു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമന്ദിരം, മാലിന്യ സംസ്കരണം, പട്ടിക ക്ഷേമ വർഗം, ഗ്രന്ഥശാലകൾ, സാക്ഷരതാ മിഷൻ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിൽ ബി.ഡി.ഒ സജിന സത്താർ, ബ്ലോക്ക് അംഗങ്ങൾ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.