വെള്ളറട: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ തെക്കൻ കുരിശുമല രണ്ടാംഘട്ട തീർഥാടനം പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ രാത്രിയും മലകയറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഏഴിന് ദിവ്യബലിക്കും പാദക്ഷാളന കർമത്തിനും മുഖ്യകാർമികൻ ഫാ. പ്രദീപ് ആേൻറാ ടി.എസ് നേതൃത്വം നൽകും. 10നും ഉച്ചക്ക് 12നും രണ്ടിനും തിരുമണിക്കൂർ ആരാധന നടക്കും. ദുഃഖവെള്ളി ദിനത്തിൽ അഞ്ചിന് കുരിശിെൻറ വഴി, ആറിന് ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാനശുശ്രൂഷ, ഉച്ചക്ക് 12ന് പരിഹാരസ്ലീവാപാത , മൂന്നിന് പീഡാസഹനാനുസ്മരണം എന്നിവ നടക്കും. ശനിയാഴ്ച ആറിന് പെസഹ ജാഗരാനുഷ്ഠാനവും തീർഥാടന മഹോത്സവവും നടക്കും. തീർഥാടകർക്കായി കേരള-തമിഴ്നാട് സർക്കാറുകളും തീർഥാടനകേന്ദ്രവും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അലോപ്പതി-ഹോമിയോപ്പതി-ആയുർവേദം വകുപ്പുകളും സ്വകാര്യ ആശുപത്രികളും മെഡിക്കൽ ക്യാമ്പുകൾ നടത്തും. കെ.എസ്.ആർ.ടി.സി, തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ സർവിസുകൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധസംഘടനകൾ തീർഥാടകർക്കായി ഉച്ചഭക്ഷണം, സംഭാരം എന്നിവ സൗജന്യമായി വിതരണം ചെയ്യും. കേരള-തമിഴ്നാട് പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.