നേമം: പെരിങ്ങമ്മല തെറ്റിവിളിയിൽ ഗൃഹനാഥനെ കൊല്ലാൻ ശ്രമിച്ച ഭാര്യ കാമുകൻ അറസ്റ്റിൽ. കല്ലിയൂർ സ്റ്റേഡിയത്തിന് സമീപം വട്ടവിള പുത്തൻ വീട്ടിൽ അജിയാണ് (40) അറസ്റ്റിലായത്. ഇയാൾക്കെതിരെ നേമത്തും മറ്റു സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ട്. 24ന് രാത്രിയായിരുന്നു സംഭവം. പെരിങ്ങമ്മ തെറ്റിവിള സുരേഷിനെ വീട്ടിൽ കയറി കത്തി ഉപയോഗിച്ച് കൊല്ലുവാൻ ശ്രമിച്ചു എന്നാണ് പരാതി. സുരേഷിനെ ഉപേക്ഷിച്ച ഭാര്യ അജിയുടെ കൂടെ താമസിച്ചുവരികയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. അക്രമത്തിനിടയിൽ ദേഹമാസകലം മുറിവേറ്റ സുരേഷിനെ നാട്ടുകാർ ശാന്തിവിള ആശുപത്രയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ സുരേഷിെൻറ വീട്ടിൽ മറ്റാരുമില്ലായിരുന്നു. നേമം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്. സജി, സഞ്ജു ജോസഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.