ഉള്ളത് പറയുമ്പോള്‍ ചിലര്‍ 'തള്ളെന്ന്' പറയുന്നു; ട്രോളർമാർക്കെതിരെ കണ്ണന്താനം

തിരുവനന്തപുരം: ഉള്ളത് പറയുമ്പോള്‍ ചിലര്‍ 'തള്ളെന്ന്' പറഞ്ഞ് തന്നെ പരിഹസിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സേവാഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് കണ്ണന്താനം ട്രോളർമാർക്കെതിരെ തിരിഞ്ഞത്. ഇന്ന് രാജ്യത്ത് 70 ശതമാനം ആളുകൾക്ക് ശൗചാലയം നൽകാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞു. ശൗചാലയത്തെക്കുറിച്ച് താൻ പറയുമ്പോൾ ധാരാളം ട്രോളുകൾ വരാറുണ്ട്. അടിച്ചോളൂ, സാന്തോഷിച്ചോളൂ. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലല്ലോ. ഞാൻ ചെയ്യുന്നതൊന്നും വലിയ കാര്യമൊന്നുമല്ല. നെട്ടല്ലുള്ള ആർക്കും ചെയ്യാവുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളൂ. ചെയ്തകാര്യങ്ങളെക്കുറിച്ച് പറയുമ്പോഴാണ് കണ്ണന്താനം തള്ളുകയാണെന്ന് ചിലർ പറയുന്നത്. അപ്പോൾ താൻ ചെയ്തതൊക്കെ ആരാണ് ചെയ്തത്. പ്രേതമാണോ? ഫോണും കുത്തിപ്പിടിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നവരോട് തനിക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങളുടെ ആരുടെയെങ്കിലും ഭാര്യമാരുടെ തലക്ക് അടികിട്ടിയിട്ടുണ്ടോ. താൻ ഡൽഹി കമീഷണർ ആയിരിക്കുമ്പോൾ ത‍‍​െൻറ ഭാര്യയെ അവിടുെത്ത മാഫിയ അടിച്ച് രക്തത്തിൽ കുളിപ്പിച്ച് കിടത്തിയിട്ടുണ്ട്. 32 തുന്നിക്കെട്ടുണ്ടായിരുന്നു. അന്വേഷിക്കൂ. എന്നിട്ട് വേണം തന്നെ ട്രോളാനെന്നും കണ്ണന്താനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.