അനെർട്ട് അഴിമതി: കടകംപള്ളിക്ക് കോടതിയുടേയും ക്ലീൻചിറ്റ്

തിരുവനന്തപുരം: അനെർട്ട് ഡയറക്ടർ നിയമന അഴിമതിക്കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. അനെർട്ടിൽ ഡയറക്ടറെ നിയമിച്ചത് വഴിവിട്ടാണെന്ന് ആരോപിച്ച് എം. വിൻസെൻറ് എം.എൽ.എയാണ് ഹരജി നൽകിയിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ഹരികുമാർ എന്നിവരായിരുന്നു േകസിലെ എതിർകക്ഷികൾ. ഡോ. ഹരികുമാറിന് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എല്ലാരേഖകളും പരിശോധിെച്ചന്നും നിയമനരീതിയിൽ ഒരു ക്രമക്കേടുമില്ലെന്നുമാണ് വിജിലൻസ് നൽകിയ റിപ്പോർട്ടിലുള്ളത്. വിജിലൻസ് നിലപാടറിയിക്കാൻ കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച അന്നുതന്നെ സമാനമായ പരാതി അവസാനിപ്പിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളെ അനെർട്ട് ഡയറക്ടറായി നിയമിെച്ചന്നായിരുന്നു ആരോപണം. എന്നാൽ, ഇൗ ആരോപണത്തിൽ കഴമ്പില്ലെന്ന വിജിലൻസിെൻറ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.