ജിഷ്‌ണു പ്രണോയ് സ്മാരകം മൂന്നാഴ്ചക്കുള്ളിൽ പൊളിക്കണം -ഹൈകോടതി കൊച്ചി: പാമ്പാടി നെഹ്റു കോളജിന് സമീപം എ.ഐ.ടി.യു.സി ഒാഫിസിനോടുചേർന്ന് സ്ഥാപിച്ച ജിഷ്‌ണു പ്രണോയ് സ്മാരകം മൂന്നാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർ.ഡി.ഒയുടെ ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്‌ണൻകുട്ടി നൽകിയ ഹരജിയിലാണ് ഉത്തരവ്. പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡിനോടുചേർന്ന് നിർമിച്ച സ്മാരകം അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ നൽകിയ പരാതിയിലാണ് ആർ.ഡി.ഒയുടെ ഉത്തരവുണ്ടായത്. നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിെൻറ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിെൻറ തുടർച്ചയായാണ് കോളജിെൻറ പിന്നിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഒാഫിസിനോടുചേർന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്. എസ്.എഫ്.െഎയുടെയും ഡി.വൈ.എഫ്.െഎയുടെയും നേതൃത്വത്തിലാണ് സ്മാരകം നിർമിച്ചതെന്നാണ് പരാതി. സ്മാരകം നീക്കാൻ പഴയന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർക്കാണ് തൃശൂർ ആർ.ഡി.ഒ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.