നാഗര്‍കോവില്‍: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ മീനഭരണി നാളിലെ തൂക്ക നേര്‍ച്ച ബുധനാഴ്ച രാവിലെ ആറിന് തുടങ്ങും. തൂക്കത്തിന് മുമ്പായി ദേവി രാവിലെ അഞ്ചിന് പച്ചപ്പന്തലിലേക്ക്്്്് എഴുന്നള്ളും. ഇത്തവണ 1586 തൂക്ക നേര്‍ച്ചകളാണ് ഉളളത്. ഇതില്‍ നാല് ദേവീതൂക്കവും 1546 നേര്‍ച്ചത്തൂക്കവും 36 പകരത്തൂക്കവും ഉള്‍പ്പെടും. തൂക്കനേര്‍ച്ചയുടെ മുന്നോടിയായ തൂക്കക്കാരുടെ സാഗരസ്‌നാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും വണ്ടിയോട്ടം ആറിനും നടന്നു. ഒരു വില്ലില്‍ രണ്ടു കുഞ്ഞുങ്ങള്‍ വീതം രണ്ടു വില്ലില്‍ നാലു കുഞ്ഞുങ്ങള്‍ ഒരു പ്രാവശ്യം ക്ഷേത്രം വലം െവച്ച് വരുന്നതോടെ ഒരു തൂക്കനേര്‍ച്ച പൂര്‍ത്തിയാകും. വിവിധ സ്ഥലങ്ങളില്‍ നിന്നും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തൂക്കത്തിെൻറ ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.