വള്ളക്കടവ് സ്വദേശികള്‍ വിലയ്​ക്ക്​ വാങ്ങിയ കുഞ്ഞിനെക്കാണാൻ മന്ത്രിയെത്തി

* പരാതിയെത്തുടർന്ന് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തു തിരുവനന്തപുരം: തമിഴ്‌നാട് ജയലളിത മെഡിക്കല്‍കോളജില്‍നിന്ന് തിരുവനന്തപുരം വള്ളക്കടവ് സ്വദേശികള്‍ വിലയ്ക്ക് വാങ്ങുകയും പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും ചെയ്ത മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ശിശുക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെത്തി. വള്ളക്കടവ് സ്വദേശികളുടെ വീട്ടില്‍നിന്ന് സംശയകരമായി കുഞ്ഞി​െൻറ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയിൽ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് തണല്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതി​െൻറ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസി​െൻറ സഹായത്തോടെയാണ് കുട്ടിയെ ഏറ്റെടുത്തത്. പണം നല്‍കിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ദമ്പതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും വലിയതുറ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് പല ഭാഗത്തും കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ ഉണ്ടെന്നറിയുന്നത് ഉത്കണ്ഠാജനകമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കുട്ടികളെ ദ്രോഹിക്കാനും ദുരുപയോഗം ചെയ്യാനുമാണ് ബഹുഭൂരിപക്ഷവും വിലയ്ക്ക് വാങ്ങുന്നത്. ഇത്തരം പ്രവണതക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സമാനമായ സംഭവം മുമ്പ് കാട്ടാക്കടയിലും പാലക്കാട്ടും സംഭവിച്ചിരുന്നു. കാട്ടാക്കടയില്‍ 25-കാരി അനുപമയുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയാണ് തമിഴ്‌നാട് സ്വദേശികള്‍ക്ക് വിറ്റത്. പാലക്കാട് ആലത്തൂര്‍ കുനിേശ്ശരിയില്‍ 28 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു. പ്രസവാനന്തരം കുട്ടികളെ പോറ്റാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ടാൽ അവർക്ക് മാതൃപരിപാലനം നല്‍കി പരിചരിക്കുന്നതിനാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ കുട്ടികളുമായി ബന്ധപ്പെട്ട 6000 ത്തോളം പരാതികള്‍ ലഭ്യമായിട്ടുണ്ട്. മന്ത്രിയോടൊപ്പം സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.