കീഴാറ്റൂരിൽ കണ്ടത് പിണറായി വിജയെൻറ ഇരട്ടമുഖം -സുധീരൻ തിരുവനന്തപുരം: കീഴാറ്റൂരിലെ വയൽക്കിളി കർഷകകൂട്ടായ്മക്ക് നേരെ പൊലീസും സി.പി.എമ്മും നടത്തിയ അതിക്രമങ്ങൾ അനാവരണം ചെയ്യുന്നത് ഭരണകൂടഭീകരതയും സി.പി.എം നേതൃത്വത്തിെൻറ ഫാഷിസ്റ്റ് ശൈലിയുമാണെന്ന് വി.എം. സുധീരൻ. ജനാധിപത്യ ഭരണകൂടത്തിൻ കീഴിൽ നടക്കാൻ പാടില്ലാത്തതാണ് അവിടെ ഉണ്ടായത്. മഹാരാഷ്ട്രയിലെ കർഷകമുന്നേറ്റത്തിെൻറ പേരിൽ ആവേശംകൊള്ളുകയും ഇവിടെ ന്യായമായ ആവശ്യം മുൻനിർത്തി സമരംചെയ്യുന്ന കർഷകരെ ജന്മി-മുതലാളിത്ത മനോഭാവത്തോടെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ഇരട്ടമുഖമാണ് ഇതിൽ പ്രകടമാകുന്നത്. കമ്യൂണിസ്റ്റ് രീതികൾ കൈവിട്ട് ഫാഷിസ്റ്റ് -മുതലാളിത്ത ശൈലിയുമായി ജനങ്ങൾക്കെതിരെ യുദ്ധംനടത്തുന്ന പിണറായി സർക്കാർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യ കേരളത്തിനും തീരാകളങ്കമാണ് വരുത്തിയിരിക്കുന്നത്. ബഹുരാഷ്ട്ര കുത്തകക്ക് വേണ്ടി നന്ദിഗ്രാമിൽ സി.പി.എം ഭരണകൂടം കർഷക കൂട്ടക്കൊല നടത്തിയതിെൻറ പതിനൊന്നാം വാർഷികദിനത്തിലാണ് ഇതെല്ലാം നടന്നത്. ഇനിയെങ്കിലും വയൽക്കിളി കർഷകകൂട്ടായ്മ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെയും സമവായത്തിലൂടെയും രമ്യമായി പരിഹരിക്കാനും സാമാന്യനീതി ജനങ്ങൾക്ക് നൽകാനും സർക്കാർ തയാറാകണം. ഇല്ലെങ്കിൽ അത് മാപ്പർഹിക്കാത്ത അതിഗുരുതര വീഴ്ചയായിരിക്കുമെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.