ആർ.എസ്.എസ് പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസ്: പ്രതി റിമാൻഡിൽ

തിരുവനന്തപുരം: പൂജപ്പുര ചുള്ളമുക്കിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിെച്ചന്ന കേസിലെ പ്രതിയെ ഈ മാസം 23 വരെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം പൂജപ്പുര പൊലീസ് പിടികൂടിയ തമലം ചുള്ളമുക്ക് സ്വദേശി രതീഷ് കുമാറിനെയാണ് കോടതി റിമാൻഡ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമലം പ്രദേശത്ത് കൊടിെവച്ചതുമായുള്ള തർക്കം സംഘർഷത്തിലേക്ക് മാറുകയായിരുെന്നന്നാണ് കേസ്. ഇടതുപക്ഷ പ്രവർത്തകനായ രതീഷ് കുമാർ ആർ.എസ്.എസ് പ്രവർത്തകനായ പ്രശാന്തിനോടുള്ള വിരോധം മൂലം ആക്രമിച്ചെന്നാണ് കേസ്. കേസിൽ 14 പ്രതികളാണെന്നും ഇപ്പോൾ പിടികൂടിയ രതീഷ് കുമാർ കേസിലെ ഒന്നാം പ്രതിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.