വീട്ടില്‍ കയറി മര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട്: കട നടത്തുന്ന അംഗപരിമിതനെയും ഭാര്യയെയും രണ്ടു മക്കളെയും പത്തംഗസംഘം വീട്ടില്‍ കയറി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വേങ്കോട് സന്നഗര്‍ കൊല്ലമലയത്ത് തടത്തരികത്ത് വീട്ടില്‍ മോഹനന്‍, ഭാര്യ സുമംഗല, മക്കളായ രാജേഷ്, രതീഷ് എന്നിവര്‍ക്കാണ് മർദനമേറ്റത്. നെടുമങ്ങാട് തോട്ടുമുക്ക് ചെറിയകുന്ന് വീട്ടില്‍ നന്ദു എന്ന നന്ദുകൃഷ്ണന്‍ (22), ആര്യനാട് പള്ളിവേട്ട നന്ദുഭവനില്‍ എം. അനന്തു (21), അരശുപറമ്പ് എലിക്കോട്ടുകോണം യദുതമ്പി (23) തോട്ടുമുക്ക് ജയശ്രീ ക്ലബിനു സമീപം പാറയില്‍ വീട്ടില്‍ എസ്. ഷമീര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇടിക്കട്ടകൊണ്ടുള്ള ഇടിയേറ്റ് മോഹനനും മകൻ രതീഷും ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോഹനന് കൊടുക്കാനുള്ള പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഗുണ്ടാആക്രമണത്തില്‍ കലാശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.