വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ കണ്ടക്ടർ അറസ്റ്റിൽ

ചാരുംമൂട്: വീട്ടമ്മയെ പീഡിപ്പിച്ച് 4.25 ലക്ഷം രൂപ തട്ടിയെടുത്ത സ്വകാര്യബസ് കണ്ടക്ടർ അറസ്റ്റിൽ. കൊല്ലം ശൂരനാട് വടക്ക് പുലിക്കുളം കോട്ടക്കകത്ത് തെക്കതിൽ അഭിലാഷിനെയാണ് (30) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം ചേരാവള്ളി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. അടൂർ-കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് അഭിലാഷ്. യുവതിയുടെ മക്കൾ സ്ഥിരമായി ഈ ബസിലെ യാത്രക്കാരായിരുന്നു. അങ്ങനെയാണ് അഭിലാഷുമായി പരിചയപ്പെട്ടത്. തുടർന്ന്, നിരവധി തവണ ചാരുംമൂട്ടിലെ ഒരുലോഡ്ജിൽ എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണകളിലായി 4.25 ലക്ഷം രൂപ അഭിലാഷ് കൈവശപ്പെടുത്തുകയായിരുെന്നന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ ഗൾഫിലുള്ള ഭർത്താവ് വീടുപണിയുടെ ആവശ്യത്തിന് അയച്ചുകൊടുത്ത പണമായിരുന്നു ഇത്. നാട്ടിലെത്തിയ ഭർത്താവിനൊപ്പം യുവതി കായംകുളം പൊലീസിൽ പരാതി നൽകി. പരാതി തുടർന്ന് നൂറനാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇയാളെ കഴിഞ്ഞദിവസം താമരക്കുളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.