മോട്ടോര്‍വാഹനവകുപ്പ് പരിശോധ; 20 സ്വകാര്യബസുകള്‍ക്കെതിരെ നടപടി

ആറ്റിങ്ങല്‍: മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 20 സ്വകാര്യബസുകള്‍ക്കെതിരെയും 25 ടിപ്പര്‍ലോറികള്‍ക്കെതിരെയും നടപടിയെടുത്തു. 35,000 രൂപ പിഴ ഈടാക്കി. കച്ചേരിനടയ്ക്കും-മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനുമിടയിൽ അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യബസുകള്‍ക്കെതിരെയാണ് ചൊവ്വാഴ്ചത്തെ പരിശോധനയില്‍ നടപടിയെടുത്തിട്ടുളളത്. യൂനിഫോമില്ലാത്ത ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തു. രേഖകളില്ലാതെയും ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് ഹാജരാക്കാതെയും ഓടിയിരുന്ന വാഹനങ്ങളും പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഇന്‍ഷുറന്‍സുമായി ഓടിയ ഒരു സ്വകാര്യബസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോടുകൂടി ആറ്റിങ്ങലേക്ക്് കൊണ്ടുവന്ന ബസാണിത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങല്‍ ആര്‍.ടി.ഒ മനോജി​െൻറ നിര്‍ദേശപ്രകാരമായിരുന്നു ചൊവ്വാഴ്ചത്തെ പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.