കൊല്ലം: മാതാവിെന തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവ്. തൃക്കരുവ ഇഞ്ചവിള വഞ്ചിപ്പുഴ വടക്കതില്‍ വീട്ടില്‍ സരോജത്തെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ തൃക്കടവൂര്‍ പാലമൂട് കാട്ടുംപുറത്ത് വീട്ടില്‍ അജികുമാറിനെയാണ് (35) ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സരോജം താമസിച്ചിരുന്ന അജികുമാറിെൻറ സഹോദരന്‍ അനില്‍കുമാറിെൻറ വീട്ടില്‍ 2015 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. മോശമായി സംസാരിച്ചപ്പോൾ സരോജം വഴക്കുപറഞ്ഞതില്‍ പ്രകോപിതനായ പ്രതി അടുക്കളയിലിരുന്ന ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു. തടസ്സംപിടിച്ച അനില്‍കുമാറിെൻറ ൈകയില്‍ പിച്ചാത്തികൊണ്ട് മുറിവേൽപിച്ചു. വീടിന് പുറത്തേക്ക് ഇറങ്ങിയോടിയ സരോജത്തെ പിന്തുടര്‍ന്ന് ഇരുമ്പുപൈപ്പുകൊണ്ട് ശരീരത്തും തലക്കും അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.