സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

*പ്രതികൾ തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പത്തനാപുരം: സ്ത്രീധന പീഡനത്തുടർന്ന് പൊള്ളലേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ അജിവിലാസത്തില്‍ അജീഷ് കുമാര്‍ (32), ഇയാളുടെ മാതാവ് ശാന്തമ്മ (55), പിതാവ് പുരുഷോത്തമന്‍ പിള്ള (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവരും കഴിഞ്ഞ ദിവസം പുനലൂര്‍ ഡിവൈ.എസ്.പി ഒാഫിസിൽ ഹാജരാവുകയായിരുന്നു. ഭര്‍ത്താവിെൻറ വീട്ടില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ രേവതി (28) പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ പിടിയിലായത്. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രേവതി കഴിഞ്ഞമാസം 24നാണ് മരിച്ചത്. സംഭവത്തിനുശേഷം രേവതിയുടെ ഭര്‍ത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവില്‍ കഴിയുകയായിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രേവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാെണന്നും പുനലൂര്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. സ്ത്രീധനത്തിെൻറ പേരില്‍ കൊടിയ പീഡനമാണ് യുവതി വര്‍ഷങ്ങളായി അനുഭവിച്ചിരുന്നത്. ഇത്രയും നാള്‍ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.