യുവാവിനെ കുത്തിക്കൊന്ന കേസിൽ ഭാര്യാ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവിനെ കുത്തിക്കൊന്ന കേസിൽ ഭാര്യാപിതാവ് അറസ്റ്റിൽ. വള്ളംകോട് കല്ലിയൂർ ഗ്രീഷ്മത്തിൽ ഉദയകുമാറിനെയാണ് (52) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ ഷാനിഹാൻ, വഞ്ചിയൂർ ഇൻസ്പെക്ടർ സുരേഷ് വി. നായർ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിലാണ് ജനറൽ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽെവച്ച് ഉദയകുമാർ മകളുടെ ഭർത്താവായ കല്ലിയൂർ സ്വദേശി കൃഷ്ണകുമാറിനെ (29) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞവർഷം ജൂണിലാണ് അലീനയും കൃഷ്ണകുമാറും തമ്മിലെ വിവാഹം ഇരുവീട്ടുകാരും നടത്തിയത്. വിവാഹശേഷം കുറച്ചുനാൾ കഴിഞ്ഞതും കൃഷ്ണകുമാറും അലീനയും തമ്മിൽ അകന്നു. ഓരോ കാര്യങ്ങൾക്കും മകളെ കുറ്റപ്പെടുത്തുന്ന കൃഷ്ണകുമാറി‍െൻറ നടപടിയെ പലതവണ ഉദയകുമാർ ചോദ്യം ചെയ്തിരുന്നു. പിന്നീട് അലീന ത‍െൻറ വീട്ടിലേക്ക് പോയി. ഈ മാസം 12ന് അലീന പെൺകുഞ്ഞിന് ജന്മം നൽകി. ഇൗ വിവരം കൃഷ്ണകുമാര്‍ അറിഞ്ഞിരുന്നില്ല. 14നാണ് വിവരം അറിയുന്നത്. തുടർന്ന് സുഹൃത്ത് അഖിലിനെയും കൂട്ടി ആശുപത്രിയില്‍ എത്തി. അവിടത്തെ കാൻറീനില്‍ ഉദയകുമാറിനെ കാണുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിെട പേനാക്കത്തി ഉപയോഗിച്ച് കൃഷ്ണകുമാറിന് കുത്തേൽക്കുകയുമായിരുന്നു. സംഭവശേഷം മധുര, കൊൈടക്കനാൽ എന്നിവിടങ്ങളിൽ ഉദയകുമാർ ഒളിവിൽ പോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.