അഞ്ചംഗ സംഘം ഓട്ടോ ഡ്രൈവറെ മർദിച്ച് അവശനാക്കി

ബാലരാമപുരം: അഞ്ചംഗ സംഘം ഓട്ടോ ഡ്രൈവറെ മർദിച്ച് അവശനാക്കി റോഡിൽതള്ളി. പരിക്കേറ്റ നരുവാമൂട് മുളമൂട് ചന്ദ്രഭവനിൽ ചന്ദ്രൻ (50) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 11ഒാടെയാണ് സംഭവം. മൂന്നുമാസം മുമ്പ് കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് സമീപവാസിയായ ശെൽവനും നാട്ടുകാരും തമ്മിൽ തർക്കം നടന്നിരുന്നു. ഇത് അടിപിടിയിൽ കലാശിച്ചതിനെത്തുടർന്ന് ബാലരാമപുരം പൊലീസ് കേസെടുത്തിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന് ചന്ദ്ര​െൻറ പിതാവ് മുന്നിൽ നിന്നുവെന്നുള്ള വിരോധമാവാം ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ചന്ദ്രൻ ബാലരാമപുരത്തുനിന്ന് രാത്രി വീട്ടിലേക്ക് വരവെ വീടിന് സമീപം വഴിയിൽ തടിക്കഷണങ്ങൾ നിരത്തി ഓട്ടോ തടഞ്ഞാണ് ആക്രമണം നടത്തിയത്. തലക്കും വാരിയെല്ലിനും വലുതുകൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. നരുവാമൂട് പൊലീസ് സ്ഥലത്തെത്തിയാണ് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചത്. ശെൽവനും ബന്ധുക്കളായ അഞ്ചുപേരുമാണ് ആക്രമണം നടത്തിയതെന്ന് ചന്ദ്രൻ നരുവാമൂട് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. പ്രതികൾ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.