അപകട ഭീഷണിയുമായി ശാസ്താംപാറ ജങ്ഷനിലെ പൊതുകിണർ

പേയാട്: റോഡിനു നടുവിലായി സ്ഥിതിചെയ്യുന്ന പൊതുകിണർ അപകട ഭീഷണിയാവുന്നു. ശാസ്താംപാറ ഗ്രാമീണ ടൂറിസം കേന്ദ്രത്തിനടുത്തെ മൂന്നു റോഡുകൾ സന്ധിക്കുന്നിടത്ത് റോഡിന് നടുവിലായി സ്ഥിതിചെയ്യുന്ന പൊതുകിണറാണ് ഭീഷണി ഉയർത്തുന്നത്. ശാസ്താംപാറയുടെ പ്രവേശന കവാടമായ മൂന്നു റോഡുകളുടെ സംഗമ സ്ഥാനത്താണ് ചുറ്റുമതിലില്ലാതെ കിണറുള്ളത്. അടുത്തിടെ നബാർഡ് ധനസഹായത്തോടെ 3.75 കോടി െചലവിൽ മേച്ചിറ- വിളപ്പിൽശാല റോഡ് നവീകരിച്ചിരുന്നു. അശാസ്ത്രീയമായി റോഡിെൻറ ഉയരം കൂട്ടിയപ്പോൾ പൊതുകിണറിെൻറ സംരക്ഷണമതിൽ റോഡിന് അടിയിലായി. ഇതോടെ കിണർ റോഡിന് സമാന്തരമായി മാറുകയായിരുന്നു. മഴക്കാലത്ത് റോഡിലൂടെ ഒഴുകിയെത്തുന്ന ചളിയും മാലിന്യവും നിറഞ്ഞ ജലം കിണറിലേക്ക് ഒഴുകിയിറങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാറക്കൂട്ടങ്ങൾ നിറഞ്ഞ ശാസ്താംപാറ കുന്നിൻ മുകളിൽ അമ്പതോളം കുടുംബങ്ങൾ കുടിനീരിനായി ആശ്രയിക്കുന്നത് പഞ്ചായത്ത് നിർമിച്ചുനൽകിയ ഈ കിണറിനെയാണ്. ചുറ്റുമതിലിെൻറ ഉയരം വർധിപ്പിച്ച് പൊതുകിണർ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.