മാറാട്​ കേസ്​ ഫലപ്രദമായി അന്വേഷിച്ചിരുന്നെങ്കിൽ ഹർത്താൽ മറവിലെ അക്രമം നടക്കില്ലായിരുന്നു ^കുമ്മനം

മാറാട് കേസ് ഫലപ്രദമായി അന്വേഷിച്ചിരുന്നെങ്കിൽ ഹർത്താൽ മറവിലെ അക്രമം നടക്കില്ലായിരുന്നു -കുമ്മനം തിരുവനന്തപുരം: മാറാട് കേസ് ഫലപ്രദമായി അന്വേഷിച്ച് ഗൂഢാലോചനക്കാരെ പിടികൂടിയിരുന്നെങ്കില്‍ അപ്രഖ്യാപിത ഹര്‍ത്താലും സംഘടിത അക്രമങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാറാട് കലാപത്തിന് തീവ്രവാദബന്ധമുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എൽ.ഡി.എഫ്, -യു.ഡി.എഫ് സര്‍ക്കാറുകള്‍ അത്രഗൗരവമായി കലാപത്തെ കണ്ടില്ല. തീവ്രവാദബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടുത്തകാലത്ത് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആയിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമത്തില്‍ പങ്കെടുത്തു. പൊലീസും അക്രമത്തിന് കൂട്ട് നില്‍ക്കുകയായിരുന്നു. താനൂരില്‍ അക്രമം നടന്ന് 48 മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.െഎ.എ അന്വേഷിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വൈകാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കുമെന്നും കുമ്മനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.