യുവാവ് കല്യാണമണ്ഡപ വളപ്പിലെ കിണറ്റിൽ വീണുമരിച്ചു

കാട്ടാക്കട: വിവാഹ തലേന്ന് ശ്രമദാനത്തിനെത്തിയ യുവാവ് മണ്ഡപവളപ്പിലെ കിണറ്റിൽ വീണുമരിച്ചു. കുറ്റിച്ചൽ ചപ്പാത്ത് പൊട്ടുകാവ് അൻസീർ മൻസിലിൽ പരീത്-അസംബീവി ദമ്പതികളുടെ മകൻ അജ്മൽ ആണ് (20) മരിച്ചത്. പൂവച്ചലിലെ വിവാഹ ഒാഡിറ്റോറിയത്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. അജ്മല്‍ കിണറ്റില്‍ വീണതോടെ രക്ഷപ്പെടുത്താനിറങ്ങിയ മൂന്നുപേരും കിണറ്റില്‍ അകപ്പെട്ടു. ഒടുവില്‍ കാട്ടാക്കടനിന്ന് ഫയര്‍ഫോഴ്സ് എത്തി കിണറ്റില്‍ അകപ്പെട്ടവരെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും അജ്മല്‍ മരിച്ചു. മറ്റ് മൂന്നുപേരും അവശനിലയിലുമായിരുന്നു. അജ്മലിെൻറ സുഹൃത്തിെൻറ സേഹാദരിയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച രാത്രിയിൽ സുഹൃത്തുക്കളുമൊത്ത് വിവാഹമണ്ഡപത്തിൽ എത്തിയതായിരുന്നു അജ്മൽ. ജോലിക്കിടെ കിണറിെൻറ കൈവരിയില്‍ കയറിയിരുന്ന് മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുെന്നന്നാണ് സുഹൃത്തുക്കള്‍ പൊലീസിനു നല്‍കിയ മൊഴി. കിണറിൽ സംരക്ഷണത്തിന് കമ്പിവല സ്ഥാപിച്ചിരുെന്നങ്കിലും ഇതിനിടയിലൂടെയാണ് അജ്മല്‍ താഴേക്ക് വീണത്. സഹോദരൻ: അൻസീർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.