ഹാരിസൺസ് കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം ^വി.എസ്

ഹാരിസൺസ് കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം -വി.എസ് തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കേസിലെ വിധി നിരാശജനകമാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തി‍െൻറ ഭൂമി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചതാണെന്നും, ഭൂമി കൈമാറ്റത്തിനായി ചമച്ച ആധാരങ്ങള്‍ കൃത്രിമമാണെന്നും വിജിലന്‍സ് കണ്ടെത്തിയതാണ്. 1999 മുതല്‍ സര്‍ക്കാര്‍ ആറ് കമീഷനുകളെ നിയോഗിച്ചിരുന്നു. എല്ലാ കമീഷനുകളും കണ്ടെത്തിയത് ഹാരിസണ്‍ കൈവശംവെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ്. ഇത്തരം നിരവധി രേഖകളും തെളിവുകളുമുണ്ടായിട്ടും സര്‍ക്കാറി‍െൻറ കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം. എത്രയുംപെട്ടെന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആസൂത്രണംചെയ്യണം. കണ്ണന്‍ദേവന്‍ ആക്റ്റ് പോലെ, ആവശ്യമെങ്കില്‍ അതിനായി നിയമനിര്‍മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.