തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ബി.ജെ.പി സര്‍ക്കാറുകള്‍ നിയന്ത്രിക്കുന്ന പൊലീസും ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് പ്രക്ഷോഭത്തെ ക്രൂരമായാണ് നേരിട്ടത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 11 പേര്‍ രക്തസാക്ഷികളായി. രാജ്യത്ത് സവര്‍ണാധിപത്യവും ജാതീയതയും എന്നന്നേക്കും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ ദലിത് പ്രക്ഷോഭം വിറളി പിടിപ്പിച്ചിട്ടുണ്ട്. സാമൂഹികനീതിയിലധിഷ്ഠിതമായ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് ദലിത് പ്രക്ഷോഭം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.