കൊല്ലൂർവിള പള്ളിമുക്കിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്കിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. ഒരു മോട്ടോർ ബൈക്കും തകർക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ പള്ളിമുക്ക് ജങ്ഷനിലെ ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു സംഭവം. കുത്തേറ്റയാൾ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമുക്ക് സ്വദേശിയും കുത്തുകേസിലെ പ്രതിയുമായ യുവാവിനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിൽപെട്ട ഒരാൾക്കാണ് കുത്തേറ്റത്. ആക്രമണം നടന്നശേഷം ഇരുവിഭാഗങ്ങളും ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ പങ്കജാക്ഷെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസം മുമ്പ് പോസ്റ്റ് ഓഫിസ് ജങ്ഷനിൽ അർധരാത്രിയിൽ നടന്ന കത്തിക്കുത്തിെൻറ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ ആക്രമണമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.