പ്രത്യാശയുടെ നിറവിൽ ഇൗസ്റ്റർ ആഘോഷം

തിരുവനന്തപുരം: കുരിശിലെ ജീവത്യാഗത്തിെൻറ മൂന്നാംനാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിെൻറ ഒാർമ പുതുക്കി നാടെങ്ങും പ്രത്യാശയുടെ ഇൗസ്റ്റർ ആഘോഷം. പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും സജീവമായ വിശുദ്ധ വാരാചരണ കർമങ്ങൾക്കും ഇതോടെ സമാപ്തിയായി. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ വിവിധ ചടങ്ങുകൾ നടന്നു. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിെൻറ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ നടന്നു. പട്ടം സെൻറ് മേരീസ് കത്തീഡ്രലിലെ ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. ലൂർദ് ഫൊറോന പള്ളിയിൽ ബിഷപ് മാർ തോമസ് തറയിലിെൻറ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പാളയം എ.എം. ചർച്ചിൽ ബിഷപ് ധർമരാജ് ബസാലത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയം, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, കുറവൻകോണം സെൻറ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി, പാളയം സമാധാന രാജ്ഞി ബസിലിക്ക, പോങ്ങുംമൂട് വിശുദ്ധ അൽഫോൺസ പള്ളി, പോങ്ങുംമൂട് സെൻറ് ആൻറണീസ് മലങ്കര പള്ളി, എമ്മാവൂസ് സെൻറ് ജോസഫ് ദേവാലയം, സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പുന്നൻ റോഡിലെ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം, വട്ടിയൂർക്കാവ് വിശുദ്ധ ഫ്രാൻസിസ് സാലസ് ദേവാലയം, കിള്ളിപ്പാലം സെൻറ് ജൂഡ് പള്ളി, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി തുടങ്ങി മുഴുവൻ ദേവാലയങ്ങളും വിവിധ ചടങ്ങുകൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.