ഡാർജീലിങ്: ഗൂർക്ക ജനമുക്തി മോർച്ചയുടെ (ജി.ജെ.എം) നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല ബന്ദ് ശനിയാഴ്ച മുതൽ 12 ദിവസത്തേക്ക് നിർത്തിവെച്ചു. സെപ്റ്റംബർ 12ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്തുന്നതിനെ തുടർന്നാണ് ബന്ദ് പിൻവലിക്കാൻ തീരുമാനിച്ചത്. ജി.ജെ.എം കൺവീനർ ബിനയ് തമങ്ങാണ് ബന്ദ് പിൻവലിക്കുന്നതായി അറിയിച്ചത്. പ്രത്യേക ഗൂർഖ സംസ്ഥാനമെന്ന ആവശ്യവുമായി ആരംഭിച്ച ബന്ദ് വെള്ളിയാഴ്ച 78 ദിവസം പിന്നിട്ടു. 12ന് നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അതേദിവസംതന്നെ പാർട്ടി യോഗം ചേർന്ന് ബന്ദ് തുടരുകയും മറ്റ് സമരപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്നും ബിനയ് തമങ് പറഞ്ഞു. എന്നാൽ, ജി.ജെ.എം ജനറൽ സെക്രട്ടറി റോഷൻ ഗിരി ബന്ദ് പിൻവലിക്കില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.