പ്രതിമാസം 6000ത്തിലധികം യാത്രക്കാര്‍ക്ക് പുതിയ സര്‍വിസ് ഗുണകരമാവും തിരുവനന്തപുരം: സൗദി എയര്‍ലൈന്‍സ് വിമാനം ആദ്യമായി തിരുവനന്തപുരത്ത് പറന്നിറങ്ങുേമ്പാൾ ഏറെ പ്രതീക്ഷയിലാന് പ്രവാസലോകം. റിയാദില്‍നിന്നുള്ള 88 യാത്രക്കാരുമായി ഞായറാഴ്ച ഉച്ചക്ക് 12.15നാണ് ആദ്യ വിമാനമെത്തുന്നത്. വിമാനത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഫയര്‍ എന്‍ജിനുകളുടെ സഹായത്താല്‍ റണ്‍വേയില്‍ െവച്ച് വാട്ടര്‍ സർവിസ് നല്‍കി സ്വീകരിക്കും. തുടര്‍ന്ന് എയര്‍ലൈന്‍സ് അധികൃതരും എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാനത്തില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കും. തുടര്‍ന്ന് ഉച്ചക്ക് 1.30ഒാടെ തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാരുമായി വിമാനം റിയാദിലേക്ക് മടങ്ങും. റിയാദില്‍നിന്ന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച 4.40 ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.15ന് തിരുവനന്തപുരെത്തത്തി 1.30ന് തിരികെ പോകുന്ന തരത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചു മുതല്‍ റിയാദിന് പുറമേ, ജിദ്ദയിലേക്കും സൗദി എയര്‍ലൈന്‍സ് സർവിസ് നടത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ച 3.35 ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12ന് തിരുവനന്തപുരെത്തത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. ഈ സർവിസില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്. താമസിക്കാതെ ദമ്മാമിലേക്കും സൗദി എയര്‍ലൈന്‍സ് സർവിസ് ആരംഭിക്കും. പ്രവാസികളുടെ ചിരകാല സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയാണ് സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് പറന്നിറങ്ങുന്നത്. പ്രതിമാസം തിരുവനന്തപുരത്തുനിന്നുള്ള 6000ത്തിലധികം യാത്രക്കാര്‍ക്ക് പുതിയ സര്‍വിസ് ഗുണകരമാവും. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വര്‍ഷങ്ങളായി സൗദിക്ക് സര്‍വിസുണ്ടെങ്കിലും തലസ്ഥാനത്തേക്ക് പറക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. സൗദിഎയര്‍ലൈന്‍സ് കൂടിെയത്തുന്നതോടെ ലോകത്തെ വന്‍കിട വിമാനക്കമ്പനികളെല്ലാം തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍നിന്ന് സര്‍വിസുള്ളവയായി മാറും. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലക്കാര്‍ക്ക് പുറമേ, തമിഴ്നാട്ടില്‍നിന്നുള്ള പ്രവാസികള്‍ക്കും പുതിയ സര്‍വിസ് ഉപകാരപ്രദമാകും. സൗദി എയര്‍ലൈസിേൻറത് വലിയ വിമാനമായതിനാല്‍ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കിലോ ബാഗേജ് അനുവദിക്കുന്നതും യാത്രക്കാര്‍ക്ക് ഗുണകരമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച് നിരക്ക് കുറവും സമയകൃത്യതയും യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനവും കാരണം പ്രവാസികള്‍ക്ക് ഇൗ എയര്‍ലൈനോട് കൂടുതല്‍ പ്രിയമുണ്ട്. ഹജ്ജിനും ഉംറക്കും പോകുന്നവര്‍ക്കും കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കാതെ തിരുവനന്തപുരത്തുനിന്ന് നേരിട്ട് ജിദ്ദയില്‍ എത്താന്‍ കഴിയും. എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.