ന്യൂഡൽഹി: പല സാധനങ്ങൾക്കും നിരക്ക് കുറച്ചതോടെ ചരക്കുസേവന നികുതി (ജി.എസ്.ടി ) വരവ് ഒക്ടോബറിൽ ഇടിഞ്ഞു. സെപ്റ്റംബറിൽ 92,150 കോടി രൂപ ലഭിച്ചത് 83,346 കോടിയിലേക്കാണ് ഇടിഞ്ഞത്. നവംബർ 27 വരെയുള്ള കണക്കാണിത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കേന്ദ്രം 10,806 േകാടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയതെന്ന് ധനമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. 2015-16 സാമ്പത്തികവർഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്കുള്ള വരുമാനം പൂർണമായും സംരക്ഷിക്കും. ജി.എസ്.ടി കലക്ഷൻ ജൂലൈയിൽ 95,000ലേറെ കോടിയും ആഗസ്റ്റിൽ 91,000 കോടിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.