തിരുവനന്തപുരം: ശരവേഗത്തിൽ ജാവലിൻ പായിച്ച ശേഷം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിൽ കിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു അഞ്ചൽ സെൻറ് ജോൺസ് കോളജിലെ ആർ. നിയാസ്. അവസാന ഊഴത്തിൽ എറിയാനെത്തിയ നിയാസ്, ത്രോ ചെയ്യുന്നതിനിടെയാണ് കാലിടറി വീഴുന്നത്. നിയാസിെൻറ ഏറ് സ്വർണത്തിൽ പതിച്ചെങ്കിലും വീഴ്ചയിൽ കാൽമുട്ട് നന്നായി മുറിഞ്ഞു. ഇതോടെ പിന്നീട് നടന്ന 4x100 മീറ്റർ റിലേയിൽ മത്സരിക്കാൻ നിയാസിന് കഴിഞ്ഞില്ല. ഒന്നാം വർഷ ബി.കോം വിദ്യാർഥിയായ നിയാസിെൻറ കരിയറിലെ ആദ്യ സ്വർണമാണ് വ്യാഴാഴ്ച രാത്രി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പിറന്നത്. നേരത്തേ, സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൽ മൂന്നാം സ്ഥാനമായിരുന്നു ഈ കൊല്ലത്തുകാരന്. മത്സരത്തിൽ തുടക്കം മുതൽ ലീഡ് ചെയ്തിരുന്ന പുനലൂർ എസ്.എൻ കോളജിലെ പി.എസ്. പ്രണവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അവസാന ഏറിൽ നിയാസ് 44.19 മീറ്റർ താണ്ടി സ്വർണം കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.