ചളിയും മണ്ണും: ഹോസ്റ്റലിലെ അന്തേവാസികൾ ദുരിതത്തിൽ

ശ്രീകാര്യം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്ന മതിലും അവിടെ നിന്നുള്ള മണ്ണും എൻജിനീയറിങ് കോളജ് വിദ്യാർഥികളെ ദുരിതത്തിലാക്കി. എൻജിനീയറിങ് കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലേക്കാണ് മണ്ണും കല്ലും നീക്കിയത്. ഇവിടം ചളിക്കുണ്ടായതോടെ വിദ്യാർഥികൾക്ക് സൈക്കിൾ പോലും എടുക്കാൻ കഴിയാതെയായി. ചളിയിൽെപട്ട് ഇരുചക്ര വാഹന യാത്രക്കാരായ വിദ്യാർഥികൾ വീഴുകയും ചെയ്തു. വസ്ത്രങ്ങൾ ഉൾപ്പെടെ വൃത്തികേടാകുന്നതായും വിദ്യാർഥികൾ പറയുന്നു. ഇതേസമയം, ഇട്ട മണ്ണ് നീക്കം ചെയ്യാൻ തഹസിൽദാറുെട അനുമതി വേണമെന്ന നിലപാടിലാണ് ഹോസ്റ്റൽ നടത്തിപ്പുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.