കാട്ടാക്കട സ്ഥിതി ശാന്തം

കാട്ടാക്കട: സി.പി.എം--എസ്.ഡി.പി.ഐ സംഘർഷം നിലനിന്ന കാട്ടാക്കട, കിള്ളി, കോട്ടപ്പുറം പ്രദേശങ്ങളിൽ സ്ഥിതി ശാന്തം. പ്രദേശത്ത് പൊലീസിെൻറ സാന്നിധ്യം ഉള്ളതിനാൽ തിങ്കളാഴ്ച അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവിെൻറ വീടിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് അക്രമ പരമ്പരയുണ്ടായത്. ഞായറാഴ്ച വൈകീട്ട് റൂറൽ ജില്ല പൊലീസ് മേധാവി അശോക് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അക്രമം ആവർത്തിക്കില്ലെന്ന് ഇരുവിഭാഗവും ഉറപ്പു നൽകിയിരുന്നു. ഇതിനു ശേഷം അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലർച്ച പത്ര വിതരണക്കാരനും സി.പി.എം അംഗവുമായ ശശികുമാറിനെ ബൈക്കിലെത്തി അടിച്ചു വീഴ്ത്തിയ കേസിൽ അറസ്റ്റിലായ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകെരയും കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.