നടന്നത്​ ആസൂത്രിത ആക്രമണം ^മേയർ

നടന്നത് ആസൂത്രിത ആക്രമണം -മേയർ തിരുവനന്തപുരം: കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് മേയര്‍ വി.കെ. പ്രശാന്ത്. തന്നെ ആക്രമിക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ കൂടാതെ പുറത്തുനിന്നുള്ളവരും പങ്കെടുത്തു. വഴിതടഞ്ഞ തന്നെ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍ കാലില്‍പിടിച്ചുവലിച്ചു. ഈ വീഴ്ചയിലാണ് ഗുരുതര പരുക്കേറ്റതെന്നും ആശുപത്രിയിലുള്ള മേയര്‍ പറഞ്ഞു. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനൊടുവില്‍ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് മുറിയിലേക്ക് പോവുകയായിരുന്നു. സംഘടിച്ചെത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബലംപ്രയോഗിച്ച് തടയാന്‍ ശ്രമിക്കവെയാണ് കൈയേറ്റം നടന്നത്. ഭരണസമിതിയുടെ രണ്ടാംവര്‍ഷം പൂര്‍ത്തീകരിക്കുന്ന ദിനം, ഹൈമാസ്റ്റ് ലൈറ്റി​െൻറ പേരില്‍ ഒരുമണിക്കൂര്‍ ചര്‍ച്ചനടത്തി. ബി.ജെ.പി-എല്‍.ഡി.എഫ്-- യു.ഡി.എഫ് അംഗങ്ങള്‍ ഭേദഗതികളും ഉള്‍പ്പെടുത്തി അജണ്ട അവസാനിപ്പിച്ചു. 27ന് ചേരുന്ന കൗണ്‍സില്‍ ഓരോ വാര്‍ഡിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും അറിയിപ്പ് നല്‍കി. ചില ബി.ജെ.പി അംഗങ്ങള്‍ തന്നെ നിരന്തരമായി അധിക്ഷേപിക്കുകയാണ്. പുറത്തുനിന്നുള്ള ക്രിമിനലുകള്‍ അടക്കം അവിടെ എത്തിയത് നേരത്തേ തീരുമാനിച്ചുറപ്പിച്ചാണ്. മേയറെ തടയുന്നതും വീഴുന്നതുമെല്ലാം ഫോട്ടോയും വിഡിയോയുമായി വന്നിട്ടുമുണ്ട്. എന്നിട്ടും ആക്ഷേപങ്ങള്‍ തുടരുകയാണെന്നും മേയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.