ചവറ: സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദ്രുതകർമ സേനയെത്തി. സി.ആർ.പി.എഫിെൻറ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ 48 പേരടങ്ങുന്ന സംഘമാണ് ചവറയിൽ പട്രോളിങ് നടത്തിയത്. കഴിഞ്ഞദിവസം ദേശീയപാതയിൽ ചവറ കൊറ്റൻകുളങ്ങരയിൽ സി.പി.എം -എസ്.ഡി.പി.ഐ സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 25 പേർക്ക് പരിക്കേൽക്കുകയും നിരവധിവാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ വീണ്ടുമുണ്ടായ അക്രമത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരുടെ വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നേരെ അക്രമം നടന്നിരുന്നു. കൂടുതൽ സംഘർഷം ഉണ്ടാകുമെന്ന ഇൻറലിജൻറ്സ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ദ്രുതകർമസേന എത്തിയത്. സായുധസംഘം ചവറ, പന്മന പഞ്ചായത്തുകളിൽ പട്രോളിങ് നടത്തി. പകലും രാത്രിയും സംഘത്തിെൻറ നിരീക്ഷണത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.