അർധരാത്രിയിലും തോമസ് ചാണ്ടിക്ക് കരിങ്കൊടി

തിരുവനന്തപുരം: എയർപോർട്ടിൽനിന്ന് ഔദ്യോഗികവസതിയിലേക്ക് വരുന്നവഴി മന്ത്രി തോമസ് ചാണ്ടിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി . ചൊവ്വാഴ്ച രാത്രി 11.15ഓടെയാണ് പൊലീസി‍െൻറ കനത്ത സുരക്ഷയെപ്പോലും തകിടം മറിച്ച് സ്ത്രീകളടക്കം ഇരുപതോളം പ്രവർത്തകർ കേൻറാൺമെൻറ് ഹൗസിന് സമീപമുള്ള മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുന്നിൽ പ്രതിഷേധം തീർത്തത്. മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തി‍െൻറ മുന്നറിയിപ്പിനെതുടർന്ന് കനത്ത സുരക്ഷയാണ് ചൊവ്വാഴ്ച രാത്രിമുതൽ എയർപോർട്ട് മുതൽ ഔദ്യോഗികവസതിവരെയുള്ള റോഡിൽ പൊലീസ് ഒരുക്കിയിരുന്നത്. മന്ത്രി വരുന്നത് പ്രമാണിച്ച് തട്ടുകടകളും ബൈക്ക് യാത്രികരെയും മണിക്കൂറുകൾക്ക് മുമ്പ് പൊലീസ് ഒഴിപ്പിച്ചു. വഴിയോരങ്ങളിൽപോലും ആരെയും നിൽക്കാൻ അനുവദിച്ചില്ല. പ്രതിഷേധം ഭയന്ന് സാധാരണ പോകുന്ന റൂട്ടിൽനിന്ന് വ്യതിചലിച്ചാണ് മന്ത്രിക്ക് പൊലീസ് അകമ്പടി ഒരുക്കിരുന്നത്. എന്നാൽ, പൊലീസി‍െൻറ കണക്കുകൂട്ടൽ തെറ്റിച്ച് മന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഔദ്യോഗികവസതിയുടെ സമീപത്തേക്ക് പാഞ്ഞടുത്തു. മന്ത്രി എത്തിയതും എല്ലാ സന്നാഹങ്ങളെയും കാഴ്ചക്കാരാക്കി പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.