സെൻകുമാറിനെതിരായ ഹരജി ഡിസംബർ 16ലേക്ക് മാറ്റി

തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കുന്നത് ഡിസംബർ 16ലേക്ക് കോടതി മാറ്റി. നേരത്തേ അേന്വഷിച്ച് തെളിവില്ലാത്തതിനാൽ കേസ് നടപടികൾ തള്ളിയിരുന്നെന്ന് കാണിച്ച് കേസിൽ വിജിലൻസ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടി.പി. സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റാൻ ശ്രമിച്ചു, 50 കോടിയുടെ അനധികൃത വായ്പ നൽകാൻ സഹായിച്ചു എന്നാണ് ഹരജിയിലെ ആരോപണങ്ങൾ. എന്നാൽ, ഇക്കാര്യങ്ങൾ അേന്വഷിച്ചിരുന്ന സെൻകുമാർ കെ.ടി.ഡി.എഫ്.സി ചെയർമാനായിരിക്കെ ശ്രീകാര്യത്തെ കാർ പാലസ് സ്ഥാപന ഉടമ സലീമിന് 50 കോടി രൂപയുടെ വായ്പ നിയമവിരുദ്ധമായി അനുവദിെച്ചന്നതിന് രസീതോ മറ്റു രേഖകളോ ഇല്ലായിരുന്നു എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവി ആയിരിെക്ക മെഡിക്കൽ അലവൻസ് ലഭിക്കാൻ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി എന്ന ആരോപണത്തിൽ മ്യൂസിയം പൊലീസ് അേന്വഷണം നടത്തുകയാണെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.