തിരുവനന്തപുരം: യാത്രക്കാരെ അപകടക്കെണിയൊരുക്കി വീഴ്ത്താൻ പൊട്ടിത്തകർന്ന സ്ലാബുകളും -മാലിന്യം നിറഞ്ഞ ഓടകളുമായി മണക്കാട് റോഡ്. മണക്കാട് ജങ്ഷനിൽനിന്ന് മണക്കാട് സ്കൂളിന് മുന്നിലൂടെ പോകുന്ന ഓടയാണ് അപകടക്കെണിയാകുന്നത്. ഓടക്ക് മുകളിലെ സ്ലാബുകൾ പലയിടത്തും തകർന്നിട്ട് മാസങ്ങളായി. തകർന്ന ഭാഗത്തെ കുഴികളും തകർന്ന സ്ലാബിെൻറ കമ്പികളും അപകടമുണ്ടാക്കുന്ന അവസ്ഥയിലാണ്. കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടസാധ്യത ഏറെയാണ്. ഓട മണൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. മണൽ നീക്കം ചെയ്യാൻ പൊതുമരാമത്ത് തയാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വളരെ തിരക്കേറിയ റോഡിൽ ഇത് അപകടത്തിനൊപ്പം വെള്ളക്കെട്ടും ഉണ്ടാക്കുന്നു. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി എടുക്കുന്നില്ലെന്ന് കൗൺസിലർ സിമി ജ്യോതിഷും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.