തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് എ.ബി.വി.പി സംഘടിപ്പിക്കുന്ന മഹാറാലിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തും. റാലി ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ മ്യൂസിയം ആർ.ആർ ലാമ്പ്-പാളയം, വി.ജെ.ടി-സ്റ്റാച്യു-പുളിമൂട്-ആയുർവേദ കോളജ്-ഒ.ബി.ടി.സി-കിഴക്കേകോട്ട (എം.ജി റോഡ്) റോഡിലും കേശവദാസപുരം പട്ടം-പി.എം.ജി-ജി.വി രാജ-ആർ.ആർ ലാമ്പ് റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രക്കാർ യാത്രചെയ്യേണ്ടതാണ്. റാലിയിൽ പെങ്കടുക്കാൻ നെയ്യാറ്റിൻകര-കാട്ടാക്കട-പാറശ്ശാല ഭാഗത്തുനിന്ന് പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾ കരമന-പൂജപ്പുര-ജഗതി-സാനഡു വഴി ബേക്കറി ജങ്ഷനിൽ എത്തി ആളെ ഇറക്കിയശേഷം പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നെടുമങ്ങാട്-വെള്ളനാട്- കിളിമാനൂർ -പേരൂർക്കട ഭാഗത്തുനിന്ന് പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾ വെള്ളയമ്പലം വഴി വന്ന് മ്യൂസിയം ജങ്ഷനിൽ ആളെ ഇറക്കിയശേഷം ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. റാലിയിൽ പെങ്കടുക്കാൻ ആറ്റിങ്ങൽ-കഴക്കൂട്ടം ഭാഗത്തുനിന്ന് ബൈപാസ് വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട -ജനറൽ ആശുപത്രി -ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി ബേക്കറി ജങ്ഷനിൽ ആളെ ഇറക്കി ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. എൻ.എച്ച് ആൻഡ് എം.സി റോഡുവഴി കേരളത്തിനകത്തുനിന്ന് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പട്ടം-കേശവദാസപുരം റോഡിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം ഇൗഞ്ചയ്ക്കൽ ൈബപാസ് എത്തി സർവിസ് റോഡിൽ പാർക്ക് ചെയ്യണം. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥലങ്ങൾ ദേശീയപാതയിൽനിന്ന് വരുന്ന വാഹനങ്ങൾ ഉള്ളൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് മെഡിക്കൽകോളജ്-കുമാരപുരം-കണ്ണമ്മൂല-നാലുമുക്ക് -പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്ക്വയർ-അണ്ടർപാസ് വഴി പോകണം. എം.സി റോഡുവഴി വരുന്ന വാഹനങ്ങൾ മണ്ണന്തലയിൽനിന്ന് തിരിഞ്ഞ് മുക്കോല പേരൂർക്കട-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി -വഴുതക്കാട് വഴി പോകണം. കരമന ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം, അട്ടക്കുളങ്ങരവഴി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്. 0471 2558731, 0471 2558732, 1099
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.