തൊഴിലാളികളെ പിരിച്ചുവിടുന്നതിൽ പ്രതിഷേധം; സി.പി.എം ഐസർ കവാടം ഉപരോധിച്ചു

വിതുര: മാനേജ്മ​െൻറ് തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ച് സി.പി.എം വിതുര ലോക്കൽ കമ്മിറ്റി പ്രവർത്തകർ ഐസർ കവാടം ഉപരോധിച്ചു. കരാർ കാലാവധി കഴിയും മുേമ്പ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിച്ചുവിടുന്നുവെന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് 11.30വരെ നീണ്ടു. അധ്യാപകരും വിദ്യാർഥികളുമൊഴികെയുള്ള ഉദ്യോഗസ്ഥരെയും പ്രവർത്തകർ കവാടം കടന്നുപോകാൻ അനുവദിച്ചില്ല. തുടർന്ന് പ്രവർത്തകരും ഐസർ രജിസ്ട്രാറും തമ്മിൽ ചർച്ച നടത്തി. തൊഴിലാളികളെ കാരണമില്ലാതെ പിരിച്ചുവിടില്ലെന്ന് രജിസ്ട്രാർ ഉറപ്പുനൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. അമിത ജോലിഭാരം കുറയ്ക്കാനും തൊഴിലാളികളുടെ എണ്ണം കൂട്ടാനും നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ ഉറപ്പുനൽകിയതായും പ്രവർത്തകർ പറഞ്ഞു. സി.പി.എം വിതുര ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽകുമാർ, മുൻ സെക്രട്ടറി കെ. വിനീഷ് കുമാർ, സനിൽകുമാർ, കെ.ടി. ബിനോയ്, ആർ. ഗോപൻ, അനിൽകുമാർ, എൽ. മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.