ഇപ്പോഴും കൈയൂക്കുള്ളവൻ കാര്യക്കാരൻ -വി.എസ്. അച്യുതാനന്ദന്‍ മണ്ണന്തല: സാമൂഹികജീവിതത്തിൽ എല്ലാ മനുഷ്യരെയും കൈപിടിച്ചുയർത്താൻ കഴിയാത്തത് ജനാധിപത്യസംവിധാനത്തിെൻറ പരിമിതിയാണെന്നും കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. സാമൂഹികനീതി വകുപ്പിെൻറയും ഓർഫനേജ് കൺട്രോൾ ബോർഡിേൻറയും ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സങ്കൽപം എല്ലാ മനുഷ്യർക്കും തുല്യമായ അവകാശങ്ങളും അവസരസമത്വവും പ്രദാനംചെയ്യുന്നതാണ്. എന്നാൽ പ്രായോഗികജീവിതത്തിൽ ഇതു സംഭവിക്കാറില്ല എന്നതാണ് സത്യം. അവസാനനിരയിൽ ഇരിക്കുന്നവെൻറ ശബ്ദംകൂടി ഉയർന്നുകേൾക്കുമ്പോൾ മാത്രമേ ജനാധിപത്യം പൂർണമാകൂവെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇത് സാക്ഷാത്കരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും വി.എസ് പറഞ്ഞു. നാലാഞ്ചിറ മാർഗ്രിഗോറിയസ് റിന്യൂവൽ സെൻററിൽ നടന്ന ചടങ്ങിൽ കൗൺസിലർ ജോൺസൺ ജോസഫ്, ജില്ല സാമൂഹികനീതി ഓഫിസർ എൽ. രാജൻ, ജില്ല ഓർഫനേജ് അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാരി, സെക്രട്ടറി പീറ്റർദാനം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.