ഒ.എൻ.വി മലയാളഭാഷയുടെയും സാഹിത്യത്തിെൻറയും പുണ്യം -വി.എസ് * 'ഒ.എൻ.വി കാവ്യ സംസ്കൃതി' പ്രകാശനം ചെയ്തു തിരുവനന്തപുരം: നമ്മുടെ ഭാഷയെയും സാഹിത്യത്തെയും ജ്ഞാനപീഠത്തിലേക്ക് എത്തിച്ച ഒ.എൻ.വി മലയാളഭാഷയുടെയും സാഹിത്യത്തിെൻറയും പുണ്യമാണെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വി.ജെ.ടി ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഒ.എൻ.വി കാവ്യ സംസ്കൃതി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തെ പുതുക്കിപ്പണിയുന്നതിൽ കെ.പി.എ.സി വഹിച്ച പങ്ക് ഒ.എൻ.വിക്ക് കൂടി അവകാശപ്പെട്ടതാണ്. എഴുത്തിലും ജീവിതത്തിലും എന്നും അദ്ദേഹം ഇടതുപക്ഷ- പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. ഏതുകാലത്തും ഒ.എൻ.വി മനുഷ്യെൻറ പക്ഷത്തായിരുന്നുവെന്നും വി.എസ് പറഞ്ഞു. ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി പുസ്തകം ഏറ്റുവാങ്ങി. പിരപ്പൻകോട് മുരളി, സി. അശോകൻ, സുഗതകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.