നാഗർകോവിൽ: ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുഞ്ഞുങ്ങളുടെ സംസ്കരിച്ച മൃതദേഹം ശിശു ക്ഷേമ ബോർഡിന് ലഭിച്ച പരാതിയെത്തുടർന്ന് പുറത്തെടുത്ത് പോസ്റ്റ്േമാർട്ടം നടത്തി. ഈത്താമൊഴിക്കടുത്ത് കാറ്റാടിതട്ടുവിള കണ്ണൻ-ദിവ്യ ദമ്പതികളുടെ രണ്ടാമത്തെ പ്രസവത്തിലെ ഇരട്ടക്കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പ്രസവത്തിനുശേഷം ആശുപത്രിയിൽനിന്ന് കോട്ടാർ കണ്ണങ്കുളെത്ത ദിവ്യയുടെ വീട്ടിൽ പോയതിനുശേഷമാണ് വെള്ളിയാഴ്ച പുലർച്ചയോടെ കുഞ്ഞുങ്ങൾ മരിക്കുന്നത്. ആദ്യ പ്രസവത്തിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ഇവർക്ക് ഉണ്ട്. കുഞ്ഞുങ്ങളെ കണ്ണെൻറ വീട്ടിലാണ് സംസ്കരിച്ചത്. അതേസമയം, നവജാതശിശുക്കൾ മരിച്ചതിൽ ദുരൂഹത ഉള്ളതായി ശിശുക്ഷേമ ഓഫിസർ കുമുതക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടാർ പൊലീസ് കേസെടുത്ത് അനേഷണം നടത്തിയശേഷമാണ് അധികൃതരുടെ സാന്നിധ്യത്തിൽ പോസ്റ്റ്േമാർട്ടം നടത്തിയത്. റിപ്പോർട്ട് ലഭിച്ചാലേ യഥാർഥ വിവരം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.