കൊട്ടാരക്കര: റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിന് സമീപം ജനവാസമേഖലയോട് ചേർന്ന റെയിൽവേ വക ഭൂമി കാടുപിടിച്ച് കിടക്കുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ഇവിടെയുള്ള ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുക് പെറ്റുപെരുകുന്നതിനാൽ ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലമായതോടെ പരിസരവാസികൾക്ക് പകർച്ച വ്യാധികൾ പിടിപെടുന്നുണ്ട്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തെ കാടുപിടിച്ച ഭാഗത്തേക്ക് റെയിൽവേ അധികൃതർ തിരിഞ്ഞുനോക്കുന്നിെല്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.