പ്ലസ് വൺ വിദ്യാർഥിനിയെ മർദിച്ച 17കാരൻ അറസ്​റ്റിൽ

അഞ്ചൽ: പ്ലസ് വൺ വിദ്യാർഥിനിയെ പരസ്യമായി അഞ്ചൽ ടൗണിൽ െവച്ച് മർദിച്ച 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സമയം മുതലേ പെൺകുട്ടിയുടെ സ്കൂളിലെ സീനിയർ വിദ്യാർഥിയായ പ്രതി നിരന്തരം ശല്യപ്പെടുത്തുമായിരുന്നത്രേ. പ്ലസ് വണ്ണിന് അഞ്ചലിൽ പഠിക്കാൻ പോയപ്പോഴും ശല്യം തുടരുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി ഈ വിവരം അയൽവാസികളായ ബന്ധുക്കളോട് പറഞ്ഞു. ബന്ധുക്കൾ യുവാക്കളെ താക്കീത് ചെയ്തു വിട്ടു. വിവരം വീട്ടുകാരെ എന്തിനറിയിെച്ചന്ന് ചോദിച്ചുകൊണ്ടാണ് തന്നെ പരസ്യമായി മർദിച്ചതെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിലുള്ളത്. അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പനയഞ്ചേരി സ്വദേശിയായ 17കാരനെ അറസ്റ്റ് ചെയ്യുകയും കൂട്ടുകാരനായ മറ്റൊരാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുത്ത ശേഷം രക്ഷാകർത്താക്കളോടൊപ്പം വിട്ടു. അറസ്റ്റിലായ 17കാരനെതിരെ ജുവൈനൽ ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.