പലായനത്തി​െൻറ പൊള്ളുന്ന ദൃശ്യങ്ങൾ, കലാപത്തി​െൻറയും

തിരുവനന്തപുരം: അധികാരഹുങ്കിൽ സർവവും നഷ്ടപ്പെട്ട് ജീവൻ കൈയിൽ പിടിച്ച് റോഹിങ്ക്യൻ അഭയാർഥികൾ, വിമത അട്ടിമറിയിൽ അധികാരം നഷ്ടപ്പെട്ട് മരണം മുന്നിൽകണ്ട് താവളങ്ങൾ മാറിമാറി അലയുന്ന ഭരണാധികാരി...പലായനത്തി​െൻറ വിവിധ മാനങ്ങളുടെ പൊള്ളുന്ന ദൃശ്യങ്ങളായിരുന്നു കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തിൽ. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ തിരശ്ശീലയിലേക്ക് പറിച്ചുനടുന്ന മേളയിൽ ആഭ്യന്തര കലാപഭൂമികകളിലെ മനുഷ്യരുടെ നിസ്സഹായതയും നൊമ്പരക്കാഴ്ചയായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവി ആഴത്തിലും ഹൃദയസ്പർശിയായും ദൃശ്യവത്കരിച്ച ' ദി യങ് കാൾ മാർക്സും' പ്രേക്ഷകർ നെഞ്ചേറ്റി. സോവിയറ്റാനന്തര കാലത്ത് ജോർജിയയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് സിവാദ് ഗാംസഖുർദിയ വിമത അട്ടിമറിയിൽ അധികാരഭ്രഷ്ടനാക്കപ്പെട്ടശേഷം നടത്തുന്ന പലായനത്തിലൂടെയാണ് ജോർജി ഒാവാഷ്വില്ലി സംവിധാനം ചെയ്ത 'ഖിബുല' സഞ്ചരിക്കുന്നത്. വിരലിലെണ്ണാവുന്ന വിശ്വസ്തർക്കൊപ്പം അദ്ദേഹം നടത്തുന്ന പലായനം രാഷ്ട്രീയാധികാരങ്ങളുടെ കാഴ്ചകൾക്കും അറിവുകൾക്കും അപ്പുറത്താണ് സാധാരണ മനുഷ്യരുടെ ജീവിതമെന്ന വലിയ പാഠമാണ് അദ്ദേഹത്തെ പഠിപ്പിക്കുന്നത്. മലേഷ്യൻ സിനിമയായ 'അക്വിരാതി'ൽ പുതുജീവിതം തേടി മലേഷ്യയിൽനിന്ന് തയ്വാനിലേക്കുള്ള യാത്രക്കിടെ അതിർത്തിയിൽ കുടുങ്ങുന്ന ഹൂയി ലിങ് മനുഷ്യക്കടത്തിന് ഇരയാകുന്നതും റോഹിങ്ക്യൻ അഭയാർഥികൾ നേരിടേണ്ടിവരുന്ന ക്രൂരതകൾക്ക് സാക്ഷിയാകുന്നതുമാണ് സംവിധായകൻ എഡ്മണ്ട് യിഒാ പ്രമേയമാക്കിയിരിക്കുന്നത്. ആഭ്യന്തര കലാപനാളുകളിൽ ദമസ്കസിലെ ഫ്ലാറ്റിൽ മൂന്ന് മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കുടുങ്ങുന്ന ഉൗം യസാൻ കടന്നുപോകുന്ന പരീക്ഷണഘട്ടങ്ങളിലൂടെയും നിസ്സഹായതയിലൂടെയുമാണ് ഫിലിപ്പ് വാൻ ലിയൂ സംവിധാനം ചെയ്ത 'ഇൻ സിറിയ' പ്രേക്ഷകർക്ക് നൊമ്പരാനുഭവമായത്. അവരെയും മക്കളെയും നാടുകടത്താൻ വഴിതേടി പുറത്തുപോയ ഭർത്താവിന് വെടിയേൽക്കുന്നത് ഉൗംയസാനിൽനിന്ന് ബന്ധുക്കൾ മറച്ചുപിടിക്കുകയാണ്. അതേ ബന്ധുക്കളെ രക്ഷപ്പെടുത്താൻ കലാപകാരികൾക്ക് സ്വയംവഴങ്ങുന്ന അവർ ഭർത്താവിനേറ്റ അപകടത്തെക്കുറിച്ചറിയുേമ്പാൾ ത​െൻറ ത്യാഗത്തി​െൻറ വ്യർഥതയും തിരിച്ചറിയുന്നു. ഹെയ്ത്തിയിൽനിന്നുള്ള റൗൾ പെക്കി​െൻറ 'ദ യങ് കാൾ മാർക്സ്' ആണ് രണ്ടാംദിനത്തിൽ മേളയുടെ ചിത്രമായത്. ഭാര്യ ജെന്നിയുമൊത്തുള്ള യാത്രക്കിടെ പാരിസിൽ വെച്ച് മാർക്സ് എംഗൽസിനെ കാണുന്നതും 1840കളിലെ വ്യവസായവത്കൃത യൂറോപ്പിൽ തൊഴിലാളിവർഗത്തി​െൻറ അവസ്ഥ മാറ്റിമറിക്കാൻ ഇരുവരും കമ്യൂണിസ്റ്റ് തത്ത്വചിന്തക്ക് രൂപം നൽകുന്നതുമാണ് ചിത്രം പ്രമേയമാക്കിയത്. അസം സംവിധായിക റിമ ദാസി​െൻറ 'വില്ലേജ് റോക്ക് സ്റ്റാർസ്' ഇന്ത്യൻ സിനിമകളിൽനിന്നുള്ള മികച്ച ദൃശ്യാനുഭവമായി. ഗിത്താർ സ്വന്തമാക്കുന്നതും കൂട്ടുകാർക്കൊപ്പം റോക്ക് ബാൻഡ് തുടങ്ങുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന ധനു എന്ന പത്ത് വയസ്സുകാരിയിലൂടെ അസമിലെ കുഗ്രാമത്തിലെ ജീവിതം കെട്ടുകാഴ്ചകളൊന്നുമില്ലാതെ പറയുന്നതിൽ സിനിമ വിജയിച്ചു. ദർ ഗയ് സംവിധാനം ചെയ്ത 'ത്രീ ആൻഡ് എ ഹാഫ്', ദീപേഷ് ജയിനി​െൻറ 'ഇൻ ദി ഷാഡോസ്', നടൻ സലിംകുമാർ സംവിധാനം ചെയ്ത 'കറുത്ത ജൂതൻ' എന്നിവയും ഇന്ത്യൻ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. ഇ.പി. ഷെഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.