കലിപ്പ്...കട്ടക്കലിപ്പ്...

ആറ്റിങ്ങല്‍: പതിവ് തെറ്റിയില്ല, ആദ്യദിനത്തിൽ തന്നെ വിധിനിർണയത്തെച്ചൊല്ലി സംശയവും തർക്കവും കലിപ്പും. ടൗൺ ഹാളിൽ നടന്ന തിരുവാതിര വേദിയിലായിരുന്നു ഒരു വിഭാഗം രക്ഷാകർത്താക്കളുടെ പ്രതിഷേധം. പൊലീസ് സമയത്ത് ഇടപെട്ടത് വിധികർത്താക്കൾക്ക് തുണയായി. യു.പി വിഭാഗം മത്സരം പൂര്‍ത്തിയാക്കി പോയൻറ് നില കൂട്ടുന്നതിനിടെ 'ചിലര്‍' വിധികര്‍ത്താക്കളുമായി സംസാരിച്ചെന്നാണ് ആരോപണം. മത്സരാർഥികളുടെ വസ്ത്രത്തിൽ അടയാളം തുന്നിച്ചേർത്തിട്ടുണ്ടെന്നും ഒത്തുകളിയാണെന്നും ആക്ഷേപമുണ്ടായി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആര്‍ക്കാവും ലഭിക്കാന്‍ പോവുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. തുടർന്ന് ഓരോ സംഘത്തിെൻറയും ഗ്രേഡ് മാത്രം പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പന്ത്രണ്ടും എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ പതിനാലും ടീമുകളാണ് മാറ്റുരച്ചത്. എഴുത്ത് എം.ഷിബു കെ.നിസാം ചിത്രങ്ങൾ ......................... പി.ബി. ബിജു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.