താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്

തിരുവനന്തപുരം: കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവില്‍ വരാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള www.employment.kerala.gov.in ല്‍ പരിശോധിക്കാം. അക്ഷേപമുള്ളവര്‍ 12ന് മുമ്പ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഓഫിസില്‍ എത്തണം. ശുചിത്വമിഷന്‍ അസി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിെൻറ കീഴിെല ജില്ല ശുചിത്വമിഷനുകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകളിലേക്ക് ജീവനക്കാരില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാറിെൻറ വിവിധ വകുപ്പുകളില്‍നിന്ന് ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താൽപര്യമുള്ള 20,000--45,800 മുതല്‍ 35,700--75,600 വരെ ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഒരു ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) ഒരു ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം 23ന് മുമ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന് തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന് ഷൊർണൂര്‍ സെൻറ് തെരേസാസ് ജി.എച്ച്.എസ്.എസില്‍ നടക്കും. റവന്യൂ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച നാഷനല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (മൂന്ന് എണ്ണം) സഹിതം അന്നു രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.