നടുവൊടിച്ച് പേപ്പർമിൽ-അമ്പലംകുന്ന് റോഡ് പുനലൂര്‍: യാത്രക്കാരുടെ നടുവൊടിച്ച് പേപ്പർമിൽ--അമ്പലംകുന്ന് റോഡ്. പുനലൂർ നഗരസഭ, വിളക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയിലൂടെ കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത പാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അമ്പലംകുന്ന്, മറുകുംവയൽ, പേപ്പർമിൽ എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. കലങ്കുകൾ നിർമിക്കാതെയുള്ള ഓട നിർമാണമാണ് പാതയുടെ തകർച്ചക്ക് പ്രധാനകാരണം. റോഡിെൻറ ഇരുവശങ്ങളിലായി മാറിമാറിയാണ് ഓടകൾ നിർമിച്ചിരിക്കുന്നത്. ഓടയിൽനിന്ന് മറുവശത്തേക്ക് ജലം എത്താനുള്ള സംവിധാനമില്ല. ഇതിനാൽ തന്നെ റോഡിെൻറ ഒരു ഭാഗത്തെ ഓട നിറഞ്ഞ് പാതയിലെ ടാറിങ്ങും തകർത്തുകൊണ്ടാണ് ജലം ഒഴുകുന്നത്. പാതയുടെ തകർച്ചയെപറ്റി പലതവണ പരാതിപറഞ്ഞിട്ടും ഫലമുണ്ടായില്ല. പനംമ്പറ്റ-പേപ്പർമിൽ പാതയിൽ ഗതാഗതതടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നതും ഈ പാതയിലൂടെയാണ്. ടാറിങ് ഇളകിമാറുകയും മെറ്റലുകൾ ചിതറി കിടക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.