പെൺകുട്ടിയെയും മാതാവിനെയും മർദിച്ച കേസിലെ പ്രതികൾ റിമാൻഡിൽ

അഞ്ചൽ: ഏരൂരിൽ വീട്ട് വരാന്തയിൽ താമസിച്ച കുടുംബത്തിലെ 14 കാരിയെക്കും മാതാവിനെയും ആക്രമിച്ച കേസിൽ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പലിശക്ക് പണം കടംവാങ്ങിയതുമായി ബന്ധപ്പെട്ടാണ് സ്വന്തംവീട്ടിെൻറ വരാന്തയിൽ കുടുംബം താമസമാരംഭിച്ചത്. കൊള്ളപ്പലിശക്കാർ വീട് സ്വന്തമാക്കി തങ്ങളെ ഇറക്കിവിട്ടതിനാൽ മറ്റ് മാർഗമില്ലാതെയാണ് വരാന്തയിൽ 90 കാരിയായ വൃദ്ധയടക്കമുള്ള അഞ്ചംഗകുടുംബം താമസമാരംഭിച്ചത്. കഴിഞ്ഞദിവസം രാത്രി ഇവരെ ഏരൂർ സ്വദേശി ഷൈജു, അഞ്ചൽ സ്വദേശി ശാലു എന്നിവർ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഏരൂർ കരിമ്പിൻ കോണത്ത് പുത്തൻവീട്ടിൽ ഹരികുമാറിെൻറ ഭാര്യ സിന്ധു, 14 കാരിയായ മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തുനിന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.