യുവതിയെ അജ്ഞാതന്‍ തലക്കടിച്ചുവീഴ്ത്തി

മണ്ണന്തല: 20കാരിയായ വിദ്യാര്‍ഥിനിയെ ഹെല്‍മറ്റ് ധരിച്ചത്തെിയ അജ്ഞാതന്‍ തലക്കടിച്ചുവീഴ്ത്തി. നിലവിളികേട്ട് ഓടിയത്തെിയ പെണ്‍കുട്ടിയുടെ മുത്തശ്ശിക്ക് വീണ് കൈയൊടിഞ്ഞു. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലാഞ്ചിറ പരുത്തിപ്പാറ കെനിന്ത് ലെയ്നില്‍ പദ്മവിഹാറില്‍ ശ്രീകല സുരേഷ് ദമ്പതികളുടെ മകള്‍ അര്‍ച്ചന സുരേഷിന്(20) നേരെയാണ് അജ്ഞാതന്‍െറ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ബി.കോം വിദ്യാര്‍ഥിയാണ് അര്‍ച്ചന. തിങ്കളാഴ്ച പരീക്ഷ എഴുതാന്‍ പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കായി വീടിനു പുറത്തെ ബാത്ത്റൂമിലേക്ക് പോകുന്നതിനിടെയാണ് യുവതിക്കുനേരെ ആക്രമണമുണ്ടായത്. ഹെല്‍മറ്റ് ധരിച്ച് അര്‍ച്ചനയുടെ പിറകിലൂടെ എത്തിയ ആള്‍ മരക്കൊമ്പുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നു. ഓടിയത്തെിയ അര്‍ച്ചനയുടെ മുത്തശ്ശി പദ്മാവതിയമ്മ കാല്‍വഴുതി വീണ് കൈയൊടിഞ്ഞു. ബഹളം കേട്ട് വീട്ടുകാരും അയല്‍പക്കക്കാരും ഓടി എത്തുന്നതിനുമുമ്പേ അക്രമി ഓടി രക്ഷപ്പെട്ടു. വീടിനു സമീപത്തെ ഇടറോഡ് വഴി അക്രമി കടന്നതായാണ് സൂചന. ഓടിയത്തെിയവര്‍ അര്‍ച്ചനയെയും അമ്മൂമ്മയെയും ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നല്‍കിയ ശേഷം പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി രാവിലെതന്നെ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരുടെ പരിശോധനക്കും ചികിത്സക്കും ശേഷം പദ്മാവതിയമ്മയെയും ഡിസ്ചാര്‍ജ് ചെയ്തു. സംഭവമറിഞ്ഞ് മണ്ണന്തല പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അശ്വനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. ആക്രമണത്തിനിരയായ അര്‍ച്ചനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.