വിവാഹവേദിയില്‍ ഇഷ്ടമല്ളെന്ന് വരന്‍; വധു ബോധംകെട്ട് വീണു

നെടുമങ്ങാട്: വിവാഹവേദിയില്‍ സമ്മതം ചോദിച്ചപ്പോള്‍ വധുവിനെ ഇഷ്ടമല്ളെന്ന് വരന്‍ പറഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ചുള്ളിമാനൂരിലെ ഓഡിറ്റോറിയത്തില്‍ കുര്യാത്തി സ്വദേശിയായ പെണ്‍കുട്ടിയും പാപ്പനംകോട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം. കാര്‍മികത്വം വഹിച്ച പുരോഹിതന്‍ വധുവിനെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോയെന്ന് വരനോട് ചോദിച്ചപ്പോള്‍ ഇഷ്ടമല്ളെന്നായിരുന്നു മറുപടി. ഇതുകേട്ട് വധു ബോധം കെട്ടുവീണു. ഇതോടെ ബന്ധുക്കള്‍ തമ്മിലടിച്ചു. വലിയമല പൊലീസത്തെി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വധുവിന്‍െറ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്മേലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.