ചാലക്കുടി: വീടുപൂട്ടി വീട്ടുകാർ പുറത്തുപോയ തക്കത്തിന് വാതിൽ തകർത്ത് സ്വർണാഭരണ ങ്ങളും പണവും മോഷ്ടിച്ചയാളെ പിടികൂടി. തൃശൂർ പുത്തൂർ വെട്ടുകാട് കണ്ണംകുന്നി വീട്ടിൽ ഡെയ്സൺ (43) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 31ന് മുരിയാട് സ്വദേശിയായ തയ്യൽക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ പുറത്തുപോയ നേരം പിൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മലുകളും വളയും ഏലസുമടക്കം സ്വർണാഭരണങ്ങളും പഴ്സിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചിരുന്നു. വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. ഉടൻ ആളൂർ സ്േറ്റഷനിലെത്തി പരാതി നൽകുകയും ആളൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും വിരലടയാള വിദഗ്ധെൻറ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് ജില്ലക്കകത്തും പുറത്തുമുള്ള സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പറ്റി അന്വേഷണം നടത്തുകയും ഇവരെ രഹസ്യനിരീക്ഷണം നടത്തിവരുകയും ചെയ്യേവയാണ് ഡെയ്സൻ പിടിയിലായത്. ഒല്ലൂരിൽ വീടിെൻറ പിൻവാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിരുന്നു. ഇതാണ് ഈ കേസിലും ഇയാളെ സംശയിക്കാൻ ഇടയായത്. പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്.ഐ കെ.എസ്. സുശാന്ത്, അഡീഷനൽ എസ്.ഐ സത്യൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ ശ്രീജിത് എന്നിവരാണുണ്ടായിരുന്നത്. തെളിവെടുപ്പിനെ തുടർന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തിയ കടയിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. സമീപകാലത്തായി ചാലക്കുടി സബ് ഡിവിഷനിലെ വിവിധ സ്റ്റേഷൻ പരിധികളിലുണ്ടായ സമാന മോഷണങ്ങളിൽ ഡെയ്സൺ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.